റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്‍ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്‍ന്ന്, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന് മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട് യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ് ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ്. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ് ഉമ്മയും ഉപ്പയും. അവരില്‍ നിന്ന് തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ് വാര്‍ധക്യം. അപ്പോഴാണ് മക്കളില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന് നബി(സ) പറയുന്നുണ്ട്. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച് പരിപാലിച്ച് വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്. അവരുടെ ശരീരത്തില്‍ നിന്ന് ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്. എവിടെയാണ് ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്. അവര്‍ കരഞ്ഞത്, കഷ്‌ടപ്പെട്ടത്, ഉറക്കമിളച്ചത്, കാത്തിരുന്നത് എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന് അധിക വീടുകളിലും അനാഥരായി കിടക്കുന്നത് മാതാപിതാക്കളാണ്. ഒന്ന് തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച് ഉമറിനോട് തിരുനബി പറയുന്നുണ്ട്. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക് വസിയ്യത്ത് ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്' അവര്‍ക്ക് താഴ്‌ത്തി നല്‍കണമെന്നാണ് (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക് ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക് തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്:
നിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്! l
(അബ്ദുല്‍ വദൂദ് ,തര്‍ബിയ ശബാബ് വരിക )
കേരള രാഷ്ട്രിയം വീണ്ടും കലങ്ങി മറിയുന്ന ലക്ഷണമാണ്.ഒരു വര്‍ഷം കഴിഞ്ഞാല്‍ "ധിം തരികിടതോം"എന്ന രൂപത്തില്‍ വീഴാനായി നില്‍ക്കുന്ന അച്ചുമാമ്മെന്നും കുട്ട്യോളും സോബോധം നഷ്ട്ടപെട്ട കോലത്തില്‍ ആണെന്ന് തോന്നുന്നു.കേരളത്തില്‍ "മുസ്ലിം വര്‍ഗീയതയും കൃസ്ത്യന്‍ വര്‍ഗീയതയും "വളരുന്നു എന്നാണു മുഖ്യന്‍ അവസാനമായി വെടിപൊട്ടിച്ചത്.കിനാലൂരില്‍ ചൂലും ചാണക വെള്ളവുമായി പുന്ന്യാഹം തെളിക്കാന്‍ പോയ ജമാഅത്തെ ഇസ്ലാമിയെയും സിമിയുടെ ബാധയേറ്റ സോളിടാരിട്ടിയെയും ചുവന്ന പതാകയില്‍ കുളിപ്പിച്ച് കിടതിയിരിക്കുകയാനല്ലോ,അതിനി കൊണ്ട്ടുപോയി സംസ്കരിച്ചാല്‍ മാത്രം മതിയാകും.ടി ആരിഫലിയെ തൊകാടിയയോടാണ് എളമരം കരിം ഉപമിച്ചത്.ഡും എല്ലാം അവസാനിച്ചു.മൂല്യം നോക്കി ഞമ്മള് കുത്തിയ ഓരോ ഓട്ടും ഒരു ഗ്ലാസ് ചാണക വെള്ളത്തില്‍ ഒലിച്ചുപോയി.പത്തമ്പത് കൊല്ലമായി ഇവറ്റകളെ ഇസ്ലാഹി പ്രസ്ത്ഥാനം അരയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങിയിട്ട്,നന്നായില്ല എന്ന് മാത്രമല്ല സ്മശാന വിപ്ലവക്കാര്‍ ,എട്ടുകാലി മംമുഞ്ഞി ,എന്ന് എഴുതിയും പ്രസംകിച്ചും പരിഹസിച്ചു ഒരു തവണയല്ല ഒരായിരം തവണ.ഇപോ ആര്‍ക്കും വേണ്ടാഞ്ഞു (വള്ളിക്കുന്നുലെ ബഷീര്‍കാട് കടപാട്)അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു കുത്തും എന്നറിയാതെ ശ്മശാനത്തിലെ അനാഥ പ്രേതം?പോലെ ആയിരിക്കുന്നു കേരളത്തിലെ രാഷ്ട്രിയ ഇസ്ലാമി!പറഞ്ഞു വന്നത് അച്ചു മാമ്മന്‍ പൊട്ടിച്ച വെടിയേ പറ്റിയാണല്ലോ,പോകാന്‍ നേരം ഉള്ള വെലയും കളഞ്ഞേ മൂപ്പര് പോകു എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും?കേരളം ഭരിക്കുന്ന മുഖ്യന്‍ സംസ്ഥാനത്തെ രണ്ടു പ്രബല മത വിഭാകങ്ങളെ പറ്റി ഇങ്ങനെ പറയാമോ ?അതല്ല "സുധാകരന് ഒപ്പം ഭരിക്കും മുക്യനുമുണ്ട്ടാ സൌരഭ്യം"എന്നാണോ ?എന്തായാലും വിഷയം കോണ്‍ഗ്രസ്സും ലീഗും ഏറ്റടുത് കഴിഞ്ഞു.ഇതിനിടയിലാണ് നമ്മുടെ "കുഞ്ഞഹമെദ് "കാക്കാടെ വക ചില ഫലിതങ്ങള്.സ്വത്വ രാഷ്ട്രിയം ,വര്‍ഗ്ഗ രാഷ്ട്രിയം,പാവം ബംഗാളില്‍ സ്വൊന്തം വര്‍ഗ്ഗത്തിന് ചിതലരിച്ചു തുടങ്ങിയത് കുഞ്ഞഹമെദ്ക്ക അറിഞ്ഞില്ലാന്നു തോന്നുന്നു.എന്‍റെ നാട്ടില്‍ (വാടാനപ്പള്ളിയില്‍ )ഇതു പോലെ ഒരാളുണ്ട്ടായിരുന്നു സഖാവ് വേലപ്പെന്‍ പാവം മരിച്ചുപോയി വര്‍ഗ്ഗ രാഷ്ട്രിയം മൂത്ത് "വട്ടായതാണ്"രാവിലെ വാടാനപ്പള്ളി സെന്റെരിലെ ജീവന്‍ സൈക്കിള് കടയുടെ മുന്‍പില്‍ വന്നുനിന്നു പ്രസംഗം തുടങ്ങും രാത്രിയില്‍ തിരിച്ചുപോകും .മൂപ്പര്‍ പ്രസങ്ങിച്ചത് മൂപ്പര്‍കോ കേട്ട് പോകുന്ന വഴിനടക്കാര്‍കോ മനസിലാവില്ല ഏതാണ്ട് ഈ കോലത്തിലാണ് നമ്മുടെ കുഞ്ഞഹമെദ്ക്കയും മരിച്ചിട്ടില്ലെന്ന് മാത്രം!
ഗ്യസ്ട്രബില്‍ :-ചെന്നിത്തലക്ക് ഒരു ടെസസന്റെ പിന്ബെലമില്ലെന്നു പി സി ചാക്കോ,ചാക്കോ അച്ചടക്ക ലന്ഘനം നടത്തിയെന്ന് വേണുഗോപാലും സുധാകരനും